തിരുവനന്തപുരം: കെഎസ്ആർടിസി ജില്ലാ ഓഫീസിലേക്കുള്ള ജീവനക്കാരെ പുനർവിന്യാസിച്ച് ഉത്തരവിറങ്ങി. ഇനി മുതൽ കെഎസ്ആർടിസിക്ക് 15 ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളായിരിക്കും ഉണ്ടാകുക. പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായി ജില്ലാ ഓഫീസുകളുടെ എണ്ണം കുറച്ചിരുന്നു. അതിലേക്കുള്ള ജീവനക്കാരെ മാറ്റി നിയമിച്ച് കൊണ്ടുള്ള ഉത്തരവാണ് ബുധനാഴ്ച പുറത്തിറങ്ങിയത്.
167 സൂപ്രണ്ടുമാർ, 720 അസിസ്റ്റന്റ്, 47 ടൈപ്പിസ്റ്റ്, 129 പ്യൂൺ തസ്‌കികകളിലെ ജീവനക്കാരെയാണ് പുനർവിന്യസിപ്പിച്ചത്. ഈ മാസം 18 മുതൽ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം ആരംഭിക്കും.
ഓഫീസുകൾ പലസ്ഥലത്തയിരുന്നത് കാരണം കൃത്യമായ മേൽ നോട്ടവും, കമ്പ്യൂട്ടറൈസേഷൻ നടത്താനും ബുദ്ധിമുട്ടുണ്ടായിരുന്നു. ആ പ്രശ്‌നങ്ങൽ ഇതോടെ പരിഹരിക്കപ്പെടും. മിനിസ്ട്രീരിയൽ വിഭാഗത്തെ രണ്ടായി തിരിച്ച് യോഗ്യതയുള്ള 168 പേർക്ക് പരിശീലനം നൽകിയ ശേഷം അക്കൗണ്ട്‌സ് വിഭാഗവും ഇവിടെ തന്നെ പ്രവർത്തിക്കുക്കും.