പാലക്കാട് കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂര മർദ്ദനം

പാലക്കാട്: പാലക്കാട് ധോണിയിൽ കെ എസ് ഇ ബി ജീവനക്കാരന് ക്രൂര മർദ്ദനം. കെ.എസ് ഇ.ബി ഓവർസീയർ കണ്ണദാസനാണ് മർദ്ദനമേറ്റത്. വൈദ്യുതി ലൈൻ തകരാറ് പരിഹരിക്കാൻ പോയപ്പോഴാണ് ഇയാൾക്ക് ക്രൂര മർദ്ദനമേറ്റത്.

ധോണി പാതിരാനഗറിലാണ് സംഭവം. ലൈനിൽ കവുങ്ങ് വീണ് മൂന്ന് ദിവസമായി വൈദ്യുതി തകരാറിലായിരുന്നു. ഇത് പരിഹരിക്കാൻ പോയപ്പോഴാണ് കെ.എസ്.ഇ.ബി ജീവനക്കാരന് മർദ്ദനമേറ്റത്. കവുങ്ങ് വെട്ടിമാറ്റാൻ നോക്കിയപ്പോൾ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സ്വന്തം വീടിന്റെ മതിലിലേക്ക് കവുങ്ങ് വീഴരുത് എന്ന് പറഞ്ഞു. ഇതിനെ ചൊല്ലി വാക്കുതർക്കം ഉണ്ടായിരുന്നതായി അയൽവാസികളും സാക്ഷ്യപ്പെടുത്തുന്നു.

ഇതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കവുങ്ങ് വെട്ടാതെ മടങ്ങി. ഇതിനിടെ വിവരം അറിഞ്ഞ് എത്തിയ മുൻ പോലിസ് ഉദ്യോഗസ്ഥൻ തങ്കച്ചന്റെ മകൻ ഓവർസീയരറെ മർദിച്ചു എന്നാണ് പരാതി. ഹേമംബിക പൊലീസിൽ കൃത്യനിർവഹണo തടസ്സപ്പെടുത്തിയതിന് പരാതി നൽകിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കണ്ണദാസൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Top