കൃപാശങ്കര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൃപാശങ്കര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദീര്‍ഘകാലം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനും മൂന്നു തവണ മന്ത്രിയുമായിരുന്നു കൃപാശങ്കര്‍.

മുംബൈ നരിമാന്‍ പോയിന്റിലെ ബി.ജെ.പി ഓഫിസില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത പാട്ടീലിന്റെയും സാന്നിധ്യത്തിലാണ് കൃപാശങ്കര്‍ അംഗത്വമെടുത്തത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കൃപാശങ്കര്‍ പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ബി.ജെ.പി നേതാവ് മാധവ് ഭണ്ഡാരി പറഞ്ഞു. മുംബൈ രാഷ്ട്രീയത്തിലെ വലിയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് എന്ത് ചുമതല നല്‍കുമെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും മാധവ് ഭണ്ഡാരി പറഞ്ഞു.

 

Top