kottiyoor rape case

rape

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ രണ്ട് പ്രതികള്‍ കൂടി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി.

ആറും ഏഴും പ്രതികളായ സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനിറ്റ എന്നിവരാണ് കീഴടങ്ങിയത്. ഇന്ന് രാവിലെ പേരാവൂര്‍ സിഐ. എന്‍. സുനില്‍ കുമാറിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് ഇരുവരും കീഴടങ്ങിയത്. കേസില്‍ അവശേഷിച്ചിരുന്ന രണ്ട് പ്രതികളാണ് ഇവര്‍.

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍. ലിസ്മരിയ. ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുംചേരി റിമാന്‍ഡിലാണ്.

രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍.ആന്‍സി മാത്യു, എട്ട് മുതല്‍ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍.തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍. ഒഫീലിയ എന്നിവര്‍ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.

Top