കൊട്ടിയം കേസ് ; സീരിയൽ നടിയും കുടുംബവും മുങ്ങി

കൊല്ലം : കൊല്ലം കൊട്ടിയത്ത് പ്രതിശ്രുത വരൻ വഞ്ചിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ചെയ്ത സംഭവത്തിൽ സീരിയൽ നടിയും കുടുംബവും മുങ്ങി. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. പ്രതിയുടെ ജേഷ്ഠ ഭാര്യയാണ് സീരിയൽ നടി. സംഭവത്തിൽ നടിക്കും ബന്ധമുണ്ടെന്ന് കാട്ടി പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നടിയെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചത്. നടിയുടെയും കുടുംബത്തിന്‍റെയും മുഴുവൻ ഫോണുകളും സ്വിച്ച് ഓഫാണ്.

കേസിൽ റിമാൻഡിലാണ് പ്രതി ഹാരിസ്. ഹാരിസുമായാണ് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. ഹാരിസിന്റെ കുടുംബത്തെ മൂന്നു ദിവസം മുൻപ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ശേഷം രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇവരെ കൊട്ടിയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഇവർ ഹാജരായില്ല . ഹാജരാകാൻ അസൗകര്യമുണ്ട് എന്നാണ് ഇവർ അറിയിച്ചത്. സ്ത്രീകളായതിനാല്‍ ഹാജരാകാന്‍ കഴിയില്ല എന്ന അവരുടെ അസൌകര്യം പൊലീസ് പരിഗണിക്കുകയും ചെയ്തിരുന്നു.

എന്നാൽ വീണ്ടുമൊരു ചോദ്യം ചെയ്യലിനായി പൊലീസ് ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ആ കുടുംബത്തിലുള്ള എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ഇവരുടെ താമസസ്ഥലത്ത് എത്തിയെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Top