കോതമംഗലം പള്ളിക്കേസ്; മൂന്ന് മാസത്തെ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍

കൊച്ചി: കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നു മാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

ഇരുവിഭാഗമായും ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചയില്‍ തീരുമാനമാകുന്നത് വരെ നിലവിലെ സ്ഥിതി തുടരണം. ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കരുതെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

ചര്‍ച്ചയില്‍ തീരുമാനമാകും വരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ട്. ബലമായി പളളി പിടിച്ചെടുക്കില്ലെന്നും കോടതി ഉത്തരവിന്റെ ബലത്തില്‍ പളളി പിടിച്ചെടുക്കില്ലെന്നും ധാരണയുണ്ട്.

Top