കൊറിയന്‍ യുദ്ധത്തിലെ അവശേഷിപ്പുകള്‍;പരിശോധന പുനരാരംഭിക്കുന്നു

Donald Trump-Kim Jong-un

അമേരിക്ക : കൊറിയന്‍ യുദ്ധത്തിലെ അവശേഷിപ്പുകള്‍ക്കായി പരിശോധന പുനരാരംഭിക്കാനൊരുങ്ങി അമേരിക്ക. ട്രംപ് കിം ജോങ് ഉന്‍ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് കൊറിയയിലെ പരിശോധനകള്‍ പുനരാരംഭിക്കാന്‍ അമേരിക്കന്‍ പ്രതിരോധ ഏജന്‍സി ഒരുങ്ങുന്നത്.

ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട കൊറിയന്‍ യുദ്ധത്തിലെ ശേഷിപ്പുകള്‍ തേടിയുള്ള പരിശോധന പുനരാരംഭിക്കാന്‍ അമേരിക്കയക്ക് നോര്‍ത്ത് കൊറിയ അനുമതി നല്‍കും. ഇതു സംബന്ധിച്ച് നേരത്തെ ആരംഭിച്ച പരിശോധനകളില്‍ കൊല്ലപ്പെട്ടവരുടെ അസ്ഥികള്‍ തിരിച്ചറിഞ്ഞിരുന്നു.

യു.എസ് പ്രതിരോധ ഏജന്‍സിയായ ഡി.പി.എ.എ പരിശോധനയ്ക്കായി വടക്കന്‍ കൊറിയയിലേക്ക് തിരിക്കുന്നത് പതിമൂന്ന് വര്‍ഷം മുന്‍പ് പോംഗ്യാങ് നിര്‍ത്തിവെച്ച അന്വേഷണം പുനരാരംഭിക്കുന്നതിനാണ്. ഇത് സംബന്ധിച്ച് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഉച്ചകോടിക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയത്.

കഴിഞ്ഞ ദശാബ്ദങ്ങളില്‍ വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ലാഓസ് എന്നിവിടങ്ങളിലെ സര്‍ക്കാരുമായി ചേര്‍ന്ന ഡി.പി.എ.എ കാണാതായ അമേരിക്കക്കാരെ കണ്ടെത്തുന്നതിനായി വിജയകരമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്.

കൊറിയ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു എസ് സൈനികരുടെ മൃതദേഹാവിശ്ഷടങ്ങള്‍ ഇതുവരെ ഉത്തര കൊറിയ വിട്ടുകൊടുത്തിട്ടില്ല. കൊറിയ യുദ്ധത്തില്‍ (950-19553) ഏകദേശം 7800 യു എസ് സൈനികരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 5300 പേര്‍ ഉത്തര കൊറിയയിലാണ്.

Top