ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന് സംഭവിച്ചത്‌

കൊല്ലം: ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പമുള്ള വീഡിയോയില്‍ സിനിമ പാട്ട് കയറ്റി പ്രചരിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

അബ്ദുള്‍ അലി എന്ന യുവാവാണ് ബന്ധു കൂടിയായ ജലാലുദ്ദീനെ കോഴിയെ വെട്ടാന്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് വെട്ടിക്കൊന്നത്. അഞ്ചല്‍ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ഇരുവരും.

മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വെട്ടി കൊല്ലുന്നതിന്റെ 3 വീഡിയോകളാണ് അബ്ദുള്‍ സിനിമ പാട്ട് ഇട്ട് എഡിറ്റ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തത്.

കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയായ അബ്ദുള്‍ അലി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുത്ത ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ജലാലുദ്ദീന്റെ മൃതദേഹം പാസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ അസമിലേക്ക് കൊണ്ടുപോയി.

Top