കോലിയുടെ ബാറ്റിംഗ് വിവിയന്‍ റിച്ചാര്‍ഡിന്റെ ബാറ്റിംഗുമായി സാമ്യതകളുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍

മുംബൈ: വിരാട് കോലിയെ വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനോട് താരതമ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍. വിരാട് കോലിയുടെ ബാറ്റിംഗ് വിവിയന്‍ റിച്ചാര്‍ഡിന്റെ ബാറ്റിംഗുമായി ഒരുപാട് സാമ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രീസിലുണ്ടെങ്കില്‍ അദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പാടാണ്. അതുപോലെയാണ് വിരാട് കോലിയും. ഒരേ ലൈനിലും ലെംഗ്ത്തിലും വരുന്ന പന്തിനെ ടോപ് ഹാന്‍ഡ് ഉപയോഗിച്ച് എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി നേടാനും ബോട്ടം ഹാന്‍ഡ് കൊണ്ട് മിഡ് ഓണിലൂടെയോ മിഡ് വിക്കറ്റിലൂടെയോ ബൗണ്ടറി നേടാനും കോലിയുടെ ബാറ്റിംഗിന് കഴിയുമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അതുകൊണ്ടാണ് കോലി ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാവുന്നത്. വിവിയന്‍ റിച്ചാര്‍ഡ്‌സ് മുമ്പ് കളിച്ചിരുന്നപോലെയാണത്. ഗുണ്ടപ്പ വിശ്വനാഥും, വിവിഎസ് ലക്ഷ്മണും ഇതുപോലെ ബാറ്റ് ചെയ്യുമായിരുന്നൂവെന്നും ഗവാസ്‌കര്‍ പറഞ്ഞു. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പലും കഴിഞ്ഞ മാസം കോലിയുടെ ബാറ്റിംഗിനെ റിച്ചാര്‍ഡ്‌സിന്റെ ബാറ്റിംഗിനോട് ഉപമിച്ചിരുന്നു.

Top