Kodiyeri Balakrishnan’s press meet

തിരുവനന്തപുരം: ബാബുവിനെയും മാണിയെയും വീണ്ടും മന്ത്രിമാര്‍ ആക്കുവാനുളള നീക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും ഇത് ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന കെ.എം.മാണിയുടെ പ്രഖ്യാപനം തന്നെ മന്ത്രിയാക്കുവാന്‍ വേണ്ടി ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദത്തിലാക്കുവാനുളള നീക്കമാണെന്നും കോടിയേരി ആരോപിച്ചു.

സോളാര്‍ കേസിന്റെ മുഖ്യകാര്‍മ്മികന്‍ ഉമ്മന്‍ചാണ്ടിയാണെന്നും കോടിയേരി പറഞ്ഞു. വിജിലന്‍സ് കോടതി ഹൈക്കോടതി വിധി റദ്ദാക്കിയിട്ടില്ലെന്നും ധാര്‍മികതയും, ശരി ചെയ്താല്‍ മാത്രം മതിയെന്നും പറയുന്ന ഉമ്മന്‍ചാണ്ടിയും, ആര്യാടനും ഇക്കാര്യത്തില്‍ ഇനിയും അധികാരത്തില്‍ തുടരരുതെന്നും കോടിയേരി വ്യക്തമാക്കി. ഇന്ത്യാ ടുഡെയില്‍ വന്ന സിപിഎമ്മിനെതിരായ സരിതയുടെ ആരോപണങ്ങള്‍ പുകമറ സൃഷ്ടിക്കാനുളള ശ്രമമാണ്.

സിപിഐഎമ്മിന് ഗവണ്‍മെന്റിനെ അട്ടിമറിക്കാനുളള താത്പര്യമില്ല.അത് മുന്‍പെ വിശദമാക്കിയിട്ടുളളത്. ഇന്ത്യാ ടുഡെയില്‍ വന്ന സരിതയുടെ ആരോപണങ്ങള്‍ക്ക് സിപിഐഎമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി കൊടുത്തിട്ടുളളതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.സിപിഐഎമ്മിന്റെ നയം മദ്യ നിരോധനമല്ല.മദ്യവര്‍ജനമാണ്.മദ്യനിരോധനം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top