സി.പി.എം പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് കാര്‍ വിട്ടുകൊടുത്തതെന്ന് ഫൈസല്‍ ;പ്രതികരിക്കാതെ മുഖ്യമന്ത്രി

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയല്ലെന്ന കാരാട്ട് ഫൈസലിന്റെ വാദം പൊളിയുന്നു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍. പ്രധാനപ്രതി ഷഹബാസിന്റെ പങ്കാളിയായിരുന്നു ഫൈസലെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു.

ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.

ജനജാഗ്രതാ യാത്രയ്ക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമായിരുന്നില്ല. പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നും ഫൈസല്‍ പറഞ്ഞു.

ഇതിനിടെ കേസില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നതായി കാരാട്ട് ഫൈസല്‍ സ്ഥിരീകരിച്ചു. കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോഫെ പോസ ചുമത്തിയിട്ടില്ല. കേസിലെ ഒരു പ്രതിയുടെ വാഹനം തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്നും ഫൈസല്‍ വ്യക്തമാക്കി.

എന്നാല്‍ കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒന്നും പ്രതികരിച്ചില്ല.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതായാത്ര കോഴിക്കോട്ടെത്തിയപ്പോള്‍ സഞ്ചരിച്ചത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കാറിലാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. 2000 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ ഫൈസല്‍ കാരാട്ടിന്റെതാണ് വാഹനമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജിയാണ് പറഞ്ഞത്.

Top