കോണ്‍ഗ്രസിന് ആര്‍എസ്എസിനെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: കോണ്‍ഗ്രസിന് ആര്‍എസ്എസിനെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃപ്പൂണിത്തുറയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് ആര്‍എസ്എസ് ആണ്. സംസ്ഥാനത്ത് തുടര്‍ഭരണം തടയാന്‍ രഹസ്യകൂട്ടുകെട്ട് നടക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുമായും ആര്‍എസ്എസുമായും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കുകയാണെന്നും കോടിയേരി പറഞ്ഞു.

ധര്‍മടത്ത് മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥി പിന്മാറി. യാഥാര്‍ത്ഥ്യം സുധാകരന് മനസിലായെന്നും ധര്‍മടത്ത് നോമിനേഷന്‍ കൊടുത്ത ആളെ അറിയില്ലെന്ന് മുല്ലപ്പള്ളി പറയുന്നുവെന്നും കോടിയേരി പറഞ്ഞു. നേമത്ത് ശക്തനെന്ന് പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത് ശക്തനൊന്നുമല്ലെന്നും ‘ശക്തനെ’ കൊണ്ടുവന്നത് ബിജെപിയെ സഹായിക്കാനാണെന്നും കോടിയേരി പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ പതിനയ്യായിരം വോട്ട് കുറഞ്ഞതു കൊണ്ടല്ലേ യുഡിഎഫ് തോറ്റതെന്ന് കോടിയേരി ചോദിച്ചു. ഐക്യജനാധിപത്യമുന്നണിയില്‍ ഐക്യവും ജനാധിപത്യവും ഇല്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസ് സഹായം ഇടതുപക്ഷത്തിന് വേണ്ട. ഇടത് പക്ഷം, ചെങ്ങന്നൂരും കോന്നിയിയിലും ആറന്മുളയിലും ജയിച്ചത് ബിജെപിയെ തോല്‍പ്പിച്ചാണെന്നും പിന്നെന്തിന് ബിജെപിയുമായി ധാരണയെന്നും കോടിയേരി ചോദിച്ചു.

സിപിഐഎം എവിടെയും കള്ളവോട്ട് ചേര്‍ക്കാറില്ല. പല ബൂത്തുകളിലും വോട്ടര്‍മാര്‍ ഇരട്ടിപ്പ് ഉണ്ടെന്നാണ് ആക്ഷേപം. അതില്‍ നടപടി എടുക്കേണ്ടത് തെരെഞ്ഞെടുപ്പ് കമ്മീഷനാണെന്നും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും കോടിയേരി പറഞ്ഞു.

 

Top