അമിതവേഗതയിൽ ഓടിച്ചത് 90 തവണ; അവസാനം യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി: മോട്ടോർ വാഹന നിബന്ധനകൾ കർശനമാക്കിയിട്ടും അമിതവേഗതയിൽ വാഹനമോടിച്ചിട്ട് പിടികൊടുക്കാതെ യുവതി. 90 തവണയാണ് അമിതവേഗതയിൽ വാഹനമോടിച്ചതിന് യുവതി മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയത്. നിരവധി തവണ പിഴ അടയ്ക്കാൻ യുവതിയെ ആർടി ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും യുവതി തയ്യാറാകുന്നില്ല. എറണാകുളം നോർത്ത് സ്വദേശിനിയാണ് കുടുങ്ങിയത്.

എട്ട് മാസത്തിനുള്ളിൽ ഒൻപത് തവണയാണ് യുവതി സി.സി.ടി.വിയിൽ കുടുങ്ങിയത്. അമിതവേഗത്തിന് പിഴത്തുകയായ 400 രൂപയാണ് നൽകേണ്ടത്. ആകെ 36000 രൂപ യുവതി പിഴ നൽകാനുണ്ട്. എന്നാൽ പലതവണ ഫോണിലൂടെയും കത്തിലൂടെയും ആവശ്യപ്പെട്ടിട്ടും പിഴ അടയ്ക്കാന്‍ യുവതി തയ്യാറായില്ല. ബുദ്ധിമുട്ടാണെങ്കിൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയും പിഴ അടയ്ക്കാമെന്നുപറഞ്ഞിട്ടും യുവതി ഇതുവരെ യാതൊരു പ്രതികരണവും നൽകിയില്ല.

തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനാണ് മോട്ടോർവാഹവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Top