ജോജു പറയുന്നതെല്ലാം കള്ളം, സംഭവിച്ചത് അങ്ങനെയൊന്നും അല്ലെന്ന് ടോണി ചമ്മണി

കൊച്ചി: തനിക്കെതിരെ നടന്‍ ജോജു ജോര്‍ജ് നല്‍കിയ മൊഴി വ്യാജമെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. ജോജുവിനെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ലെന്നും, ജോജുവിന്റെ വാഹനം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല, വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ജോജു പറയുന്നത് കള്ളമാണെന്നും ടോണി പറഞ്ഞു.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ജോജുവിന്റെ വാഹനം ആക്രമിച്ചതെന്നാണു എഫ്‌ഐആറിലുള്ളത്.

വാഹനം തടഞ്ഞ്, ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തെന്നും എഫ്‌ഐആറിലുണ്ട്.

കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ നടന്‍ ജോജു പ്രതികരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജോജുവിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും.

ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ നേതാക്കളെ പ്രതി ചേര്‍ക്കാനാണ് പൊലീസ് നീക്കം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ നേതാക്കളുടെ അറസ്റ്റിനും സാധ്യതയുണ്ട്.

Top