മോസ്‌കോയിലെ പള്ളിയില്‍ പുരോഹിതന്റെ സഹായികളെ കുത്തി പരിക്കേല്‍പ്പിച്ചു

മോസ്‌കോ: റഷ്യയിലുള്ള മോസ്‌കോയിലെ ഓര്‍ത്തഡോക്സ് പള്ളിയില്‍ അക്രമി രണ്ട് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. പ്രാര്‍ഥനക്കിടെ പള്ളിയില്‍ ഓടിക്കയറിയ ഇയാള്‍ അള്‍ത്താരയില്‍ പ്രവേശിച്ച് പുരോഹിതന്റെ രണ്ട് സഹായികളെ കുത്തുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

26 വയസുകാരനായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അക്രമി തെക്കന്‍ മോസ്‌കോയിലെ ലിപെറ്റസ്‌ക് സ്വദേശിയാണ്. സംഭവസ്ഥലത്ത് നിന്ന് കത്തിയും ഒരു ജോടി കയ്യുറകളുമടക്കമുള്ള വസ്തുക്കള്‍ പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Top