കാറ് കൊണ്ടുവരണമെന്ന് പറയുന്നത് എന്ത് മാനസികാവസ്ഥയെന്ന് കെ.കെ ശൈലജ

kk shailaja

കൊല്ലം: പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് കാറും കൊണ്ടുവരണമെന്നു പറയുന്നത് എന്ത് മാനസികാവസ്ഥയാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ.കെ.ശൈലജ. വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണിന്റെ അച്ഛന്‍ തന്നെ ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയെന്നും ശൈലജ പറഞ്ഞു. വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

വിസ്മയയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ തന്നെ മാധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി പറയുകയാണ് തന്റെ മകനിഷ്ടപ്പെട്ട കാറല്ല പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊടുത്തതെന്ന്. ഒരു വ്യക്തിക്ക് അങ്ങനെ പറയാന്‍ കഴിയുന്നുവെങ്കില്‍ അത്രമാത്രം ‘ഠ’ വട്ടത്തിലുള്ള മനസ്സാണ് അയാളുടേത്. മറ്റൊരു വീട്ടില്‍ നിന്നൊരു പെണ്‍കുട്ടി തന്റെ മകനൊപ്പം ജീവിക്കാന്‍ വരുമ്പോള്‍ കൂട്ടത്തില്‍ കാറു കൊണ്ടുവരണമെന്ന ചിന്തയെങ്ങനെയാണ് ഉണ്ടാകുന്നതെന്നും കെ.കെ. ശൈലജ ചോദിച്ചു.

Top