നിയമസഭാ തെരഞ്ഞെടുപ്പ്; ഇത്തവണ മത്സരിക്കാനില്ലെന്ന് കെ.കെ രമ

kk-rema

വടകര: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. എന്നാല്‍ വടകരയില്‍ ആര്‍.എം.പിക്ക് സ്ഥാനാര്‍ഥിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു. വടകര സീറ്റ് ആര്‍.എം.പിക്ക് ലഭിക്കുകയാണെങ്കില്‍ കെ.കെ രമയുടേയും ആര്‍.എം.പി സംസ്ഥാന അധ്യക്ഷന്‍ എന്‍.വേണുവിന്റേയും പേരായിരുന്നു ഉയര്‍ന്ന് കേട്ടത്.

ആര്‍.എം.പി സ്ഥാനാര്‍ഥിയായി എന്‍.വേണു വടകരയില്‍ മത്സരിക്കുകയും മറ്റെവിടെയങ്കിലും പൊതു സ്വതന്ത്രയായി കെ.കെ രമയെ രംഗത്തിറക്കണമെന്ന ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇതില്‍ കാര്യമില്ലെന്നാണ് രമ പറയുന്നത്.

ആര്‍.എം.പിക്ക് ഇത്തവണ യു.ഡി.എഫ് സീറ്റ് നല്‍കുമെന്ന് ഏകദേശം ധാരണയായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന ആര്‍.എം.പി കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് സീറ്റ് പങ്കിട്ടുകൊണ്ടായിരുന്നു വടകരയില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Top