Kizhakkambalam rape case

കൊച്ചി: കിഴക്കമ്പലത്ത് പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും സാത്താന്‍ സേവക്കാര്‍ മുറിവുണ്ടാക്കി രക്തം എടുത്തതായി സംശയം.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സംശയത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. ഇതിന് പുറമേ പെണ്‍കുട്ടിക്ക് കുടിക്കാന്‍ അശുദ്ധരക്തം നല്‍കിയിട്ടുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പീഡനക്കേസിലെ മുഖ്യപ്രതിയും തിരുവോസ്തി മോഷ്ടിച്ചതിന് പള്ളിയില്‍ നിന്നും പുറത്താക്കിയ അനീഷ തന്നെ ഫോര്‍ട്ട്‌കൊച്ചിയില്‍ കൊണ്ടുപോയി ചാത്തന്‍സേവാ സംഘത്തിന് കൈമാറിയതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

ഇതേതുടര്‍ന്നാണ് സാത്താന്‍ സേവാ സംഘം പ്രാര്‍ത്ഥനക്ക് വിധേയമാക്കിയതായി ഊഹാപോഹം ഉയര്‍ന്നിരിക്കുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ഹോംസ്റ്റേയില്‍ കൊണ്ടുപോയി പെണ്‍കുട്ടിക്ക് കുടിക്കാനായി പാനീയം നല്‍കി.

ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോള്‍ സാത്താന്‍ സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് കുടിക്കാന്‍ നല്‍കിയ പാനീയത്തില്‍ അശുദ്ധരക്തം കലര്‍ന്നിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

അശുദ്ധരക്തം കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കുന്നത് സാത്താന്‍ സേവാ സംഘത്തിന്റെ പ്രാര്‍ത്ഥനയുടെ ഭാഗമാണ്.

മുന്‍പ് കിഴക്കമ്പലം വിലങ്ങിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വേദപാഠം അധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിനെ തുടര്‍ന്നാണ് പള്ളിയില്‍ നിന്ന് പുറത്താക്കിയത്. അനീഷയാണ് പെണ്‍കുട്ടിയെ ഫോര്‍ട്ട്‌കൊച്ചിയില്‍ എത്തിച്ചത്.

Top