കേരളത്തിലെ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി സംഘടന

ഡല്‍ഹി: കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീച്ചേഴ്സ് ഗ്രേറ്റ് ആന്റ് സ്മോള്‍ എന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തില്‍ ഇനി ആറായിരം നായ്ക്കള്‍ മാത്രമാണുള്ളതെന്നും ബാക്കിയുള്ളതിനെ കൊന്നു എന്നുമാണ് ഇവരുടെ അവകാശവാദം.

 

കേരളത്തില്‍ കലാപ സമാനമായ സ്ഥിതിയിലൂടെയാണ് നായ്ക്കളെ കൊല്ലുന്നതെന്നാണ് സംഘടനയുടെ ആരോപണം. എബിസി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായ്ക്കളെ പ്രാകൃതമായ രീതിയില്‍ കൊല്ലുന്നത് മൂക സാക്ഷിയായി കണ്ടിരിക്കുകയാണ്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ നായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

 

 

Top