മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റം കൊണ്ടെത്തിച്ചത് സുഹൃത്തിന്റെ കൊലപാതകത്തില്‍

കല്‍പറ്റ : മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റം കൊണ്ടെത്തിച്ചത് സുഹൃത്തിന്റെ കൊലപാതകത്തില്‍. തിരുവനന്തപുരം സ്വദേശിയായ ടാപ്പിംഗ് തൊഴിലാളി സന്തോഷ് (30) ആണ് മരിച്ചത്. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിലാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവില്‍പോയ സുഹൃത്ത് ചെറുകുന്ന് ചക്കിന്‍തൊടിയില്‍ രതീഷിനെ (25) പൊലീസ് തെരയുന്നുണ്ട്.

ചെറുകുന്നില്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു സന്തോഷ്. സുഹൃത്തുക്കളായ സന്തോഷും രതീഷും ഇടയ്ക്കിടെ ഒരുമിച്ചു മദ്യപിക്കുമായിരുന്നു. സന്തോഷ് ജോലി ഉപേക്ഷിച്ചു ഇന്ന് നാട്ടിലേക്ക് പോകാനിരുന്നതാണ്. നാട്ടിലേക്കു പുറപ്പെടുന്നതിനു മുന്‍പായി സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തില്‍വച്ച് ഇരുവരും മദ്യപിച്ചു. ഇതിനിടൈ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും രതീഷ് കത്തിയെടുത്തു സന്തോഷിനെ കുത്തുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു

Top