തോമസ് ഐസക്കിന് നിർണായകം; ഇഡി സമൻസ് ചോദ്യം ചെയ്തുള്ള ഹർജി കോടതിയിൽ

കൊച്ചി: കിഫ്‌ബിയ്ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി നൽകിയ സമൻസിലെ തുടർന്നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. താൻ ഫെമ നിയമ ലംഘനം നടത്തിയെന്ന് പറയുന്ന ഇ ഡി, ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ പ്രധാന വാദം. എന്ത് സാഹചര്യത്തിലാണ് ഐസക്കിന് ഹാജരാകാൻ നോട്ടീസ് അയച്ചതെന്നു രേഖകൾ സഹിതം വിശദീകരിക്കാൻ ഇഡിയോടെ കോടതി ആവശ്യപ്പെട്ടിരുന്നു.

സംശയകരമായ ഇടപാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വിവരങ്ങൾ തേടാനാണ് സമൻസ് അയച്ചതെന്നും പ്രതിയായിട്ടല്ലാ തോമസ് ഐസക്കിനെ വിളിപ്പിച്ചതെന്നുമാണ് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവേ ഇഡി കോടതിയെ അറിയിച്ചത്. കൂടാതെ ഇന്ന് വരെ ഐസക്ക് ഹാജരാകേണ്ടതില്ലെന്നും ഇഡി അഭിഭാഷകൻ വാക്കാൽ പറഞ്ഞിരുന്നു. വലിയ വാദ പ്രതിവാദങ്ങളാണ് കഴിഞ്ഞ തവണ ഹർജി പരി​ഗണിച്ചപ്പോൾ ഹൈക്കോടതിയില്‍ അരങ്ങേറിയത്.

Top