കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; തെളിവെടുപ്പ് പൂര്‍ത്തിയായി

കൊല്ലം: ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ ഇന്നും ചോദ്യം ചെയ്യും. പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കഴിയുന്നത്രയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് എല്ലാം പൂര്‍ത്തിയായി.

നവംബര്‍ 27 വൈകിട്ട് ആയിരുന്നു കുട്ടിയെ ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. കേസില്‍ പത്മകുമാര്‍ ഭാര്യ അനിതകുമാരി മകള്‍ അനുപമ എന്നിവര്‍ പോലീസിന്റെ പിടിയിലായി. ഇതില്‍ അനുപമയുടെ സമൂഹമാധ്യമ വിവരങ്ങള്‍ പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. കൂടാതെ മൂന്നുപേരുടെയും അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചു. പ്രതി അനുപമയ്ക്ക് സമൂഹമാധ്യമങ്ങളില്‍ അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ഇടത്തും പാര്‍പ്പിച്ച പത്മകുമാറിന്റെ വീട്ടിലും ഫോണ്‍ ചെയ്യാനായി കയറിയ പാരിപ്പള്ളിയിലെ ഗിരിജയുടെ കടയിലും, ഭക്ഷണം വാങ്ങിയ സ്ഥലത്തും വ്യാജര്‍ നമ്പര്‍ ഉണ്ടാക്കിയ സ്ഥലത്തും തെളിവെടുപ്പ് നടത്തി. കുട്ടിയെ ഉപേക്ഷിച്ച ആശ്രമം മൈതാനത്തും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Top