സംസാര ശേഷിയില്ലാത്ത അമ്മയെ ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ഒരു വയസ്സുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. കുട്ടിയെ വീട്ടിനകത്ത് കിടത്തി ബാത്ത് റൂമില്‍ പോയതായിരുന്നു അമ്മ. ഈ സമയത്താണ് രണ്ടു പേര്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ അമ്മ പിടിച്ച് വലിച്ചു.

സംസാര ശേഷിയില്ലാത്ത അമ്മയെ കത്തി കാട്ടി പേടിപ്പിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. വൈകിട്ട് നാല് മണിക്കാണ് സംഭവം. അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന മറ്റൊരു പ്രതി മുളകുപ്പൊടി എറിഞ്ഞിരുന്നെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം, കൊല്ലത്തെ കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടന്നിരുന്നു. രാവിലെ സ്‌കൂളുകളിലേക്ക് നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. സ്‌കൂളിലേക്ക് ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.

Top