കെവിന്റെ കൊലപാതകം; പ്രതികളെ പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

KEVIN

പുനലൂര്‍: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പുനലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയേക്കര തോട്ടിലാണ് തെളിവെടുപ്പ് നടത്തുക.

ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ പ്രതികളായ റിയാസ്, നിയാസ്, വിഷ്ണു, നിഷാദ് എന്നീ നാല് പ്രതികളെയെത്തിച്ചാണ് തെളിവെടുപ്പ്. കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതലും അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളാണ് ചൂണ്ടിക്കാട്ടുന്നത്.

കെവിന്‍ മുങ്ങിമരിച്ചെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് എത്തിയത്. എന്നാല്‍ കെവിന്റെ ശരീരത്തിലെ മുറിവുകള്‍ അസ്വാഭാവിക മരണത്തിനുള്ള സാധ്യതയും വ്യക്തമാക്കുന്നുണ്ട്. ഇതാണ് അന്വേഷണസംഘത്തിന്റെ സംശയത്തിനും കാരണം.

കെവിന്റെ ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എത്തിയത്. ഇതോടെ കെവിന്‍ മുങ്ങി മരിച്ചതാവാം അല്ലെങ്കില്‍ അബോധവസ്ഥയിലായ കെവിനെ പുഴയില്‍ തള്ളിയതാവാമെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.

Top