കെവിന്‍ കേസ് പ്രതി ടിറ്റു ജെറോമിനെ ജയിലിലേയ്ക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി

തിരുവനന്തപുരം: കെവിന്‍ കേസ് പ്രതി ടിറ്റു ജെറോമിനെ ജയിലിലേയ്ക്ക് മാറ്റാന്‍ ഹൈക്കോടതിയുടെ അനുമതി. ജയിലില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ജെറോം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിയ്ക്ക് വീണ്ടും മര്‍ദ്ദനമേറ്റാല്‍ ഉത്തരവാദിത്വം ജയില്‍ സൂപ്രണ്ടിനായിരിക്കുമെന്ന് കോടതി പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോരിറ്റി ആഴ്ചതോറും ജയിലിലെത്തി ടിറ്റു ജെറോമിനെ സന്ദര്‍ശിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കെവിന്‍ വധക്കേസിലെ ഒന്‍പതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്. ജയിലില്‍ക്കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മര്‍ദ്ദന വിവരം പുറത്ത് വന്നത്.

Top