കോന്നിയില്‍ വലിയ രാഷ്ട്രീയ അട്ടിമറി സാധ്യത മുന്നില്‍ കണ്ട് സി.പി.എമ്മും ബി.ജെ.പിയും രംഗത്ത്. സിറ്റിംഗ് എം.എല്‍.എ ആയ അടൂര്‍ പ്രകാശിന്റെ നോമിനിക്ക് സീറ്റ് നല്‍കാതിരുന്നതും ഐ വിഭാഗം സിറ്റിംഗ് സീറ്റില്‍ എ വിഭാഗം നേതാവ് മത്സരിക്കുന്നതുമാണ് ഇരു പാര്‍ട്ടികളുടെയും പ്രതീക്ഷക്കാധാരം.