കൃഷ്ണഗിരി: കിരീട നേട്ടത്തിനായി കേരള – വിദർഭ പോരാട്ടം കൃഷ്ണഗിരിയിൽ ആരംഭിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിലെ അവസാന അങ്കത്തിന് അവസരം തേടി ടീമുകള്‍ അണിനിരന്നപ്പോൾ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനു തുടക്കമായി.
കേരളം-വിദര്‍ഭ സെമിഫൈനല്‍ മത്സരം രാവിലെ 9.30-ന് ആരംഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് വിദര്‍ഭ ടീം വയനാട്ടിലെത്തിയിരുന്നു. പോകുംവഴി കൃഷ്ണഗിരി സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ പരിശീലനത്തിനെത്തി. വസീം ജാഫറും ഉമേഷ് യാദവുമടക്കമുള്ളവര്‍ ഏറെനേരം നെറ്റ്സില്‍ ചെലവഴിച്ചു. പേസ് ബൗളര്‍മാരാണ് കൂടുതല്‍ വിയര്‍പ്പൊഴുക്കിയത്. 11 മണിക്കുശേഷം കേരള താരങ്ങള്‍ പരിശീലനത്തിനെത്തി. പരിക്കേറ്റ സഞ്ജു സാംസണ്‍ ടീമിനൊപ്പമുണ്ടെങ്കിലും കളിക്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.