നിതി ആയോഗ് സുസ്ഥിരവികസന സൂചികയില്‍ കേരളം ഒന്നാമത്

ന്യൂഡല്‍ഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലും സാമ്പത്തിക സാമൂഹിക പാരിസ്ഥിതിക ഘടകങ്ങളിലെ പുരോഗതി വിലയിരുത്തി കൊണ്ടാണ് നിതി ആയോഗ് സുസ്ഥിരവികസന സൂചിക തയ്യാറാക്കപ്പെടുന്നത്. 75 പോയിന്റ് നേടിയാണ് കേരളം ഒന്നാമത് എത്തിയത്.

രണ്ടാമതായി ഹിമാചല്‍ പ്രദേശും തമിഴ്‌നാടുമാണ്. ഇവര്‍ക്ക് 74 പോയിന്റാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെക്കാള്‍ അഞ്ചു പോയിന്റ് മെച്ചപ്പെടുത്തിക്കൊണ്ടാണ് കേരളം തുടര്‍ച്ചയായ നേട്ടം കൈവരിച്ചിരിക്കുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന് ലഭിച്ച നേട്ടം അഭിമാനകരമാണ്. ഏറ്റവും പിറകിലുള്ളത് ബിഹാറും ജാര്‍ഖണ്ഡും അസമും ആണ്.

ദാരിദ്ര്യം തുടച്ചു നീക്കല്‍, വിശപ്പു രഹിത സംസ്ഥാനം, വിദ്യാഭ്യാസ നിലവാരം തുടങ്ങി വിവിധ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില് ഇടംനേടി. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

Top