സംസ്ഥാനത്ത് പിടികൂടിയത് 30,000 മുട്ടകള്‍; മാര്‍ക്കറ്റിലെത്തുന്നത് ഫാമില്‍ നിന്നും ഒഴിവാക്കുന്നവ

കോഴിക്കോട്: സംസ്ഥാനത്ത് 30,000 പഴകിയ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകളാണ് കോഴിക്കോട് രാമനാട്ടുകരയില്‍ നിന്ന് പിടിച്ചെടുത്തത്. ഫാമുകളില്‍ നിന്നും ഒഴിവാക്കുന്ന കോഴിമുട്ടകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. വില കുറച്ച് കിട്ടുന്നതാണ് ഇത്തരം മുട്ടകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ മുട്ടകള്‍ വില്‍പ്പന നടത്തിയവര്‍ക്കും ഉപയോഗിച്ചവര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്കറിളിലാണ് ഇത്തരത്തിലുള്ള മുട്ടകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

Top