ആലപ്പാട്ടെ കരിമണല്‍ ഖനനം; സമരക്കാര്‍ പുറത്തുള്ളവരെന്ന് വീണ്ടും ഇ.പി ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ വീണ്ടും അനുകൂലിച്ച് വ്യവസായമന്ത്രി ഇപി ജയരാജന്‍ രംഗത്ത്.

കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന കാര്യം നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത്. ഖനനത്തെ ആലപ്പാട്ടെ ആളുകള്‍ എതിര്‍ക്കുന്നില്ലെന്നും പുറത്തുള്ളവരാണ് ഖനനത്തിന് എതിരെ സമരം നടത്തുന്നതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആലപ്പാട് നിന്നും 5000ത്തോളം കുടുംബങ്ങള്‍ ഇതിനോടകം ഒഴിഞ്ഞു പോയെന്നും അമ്പലവും സ്‌കൂളും കടലെടുത്തെന്നും ഒരു നാട് തന്നെ കരിമണല്‍ ഖനനം മൂലം ഇല്ലാതെയാവുകയാണെന്നും പിടി തോമസ് അടിയന്തര പ്രമേയത്തില്‍ വ്യക്തമാക്കി.

Top