പ്രളയക്കെടുതി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു നഷ്ടം 1000 കോടി

നെടുമ്പാശേരി: സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായും അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു നഷ്ടം 1000 കോടി.

വിമാനങ്ങള്‍ ഇറങ്ങാതെ വന്നതുമൂലമുണ്ടായ നഷ്ടങ്ങള്‍ കൂടാതെയാണ് 1000 കോടിയുടെ നഷ്ടം നേരിട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായുള്ള ജോലികള്‍ നടന്നുവരികയാണ്. യന്ത്രസാമഗ്രികളും 500 താത്കാലിക തൊഴിലാളികളെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

റണ്‍വേയിലെ ചെളി കഴുകിക്കളയുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കൂടാതെ വെള്ളം കയറിയ ടെര്‍മിനുകളിലെ യന്ത്രങ്ങളും വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കണം.

വിമാനത്താവളം 26-ന് തുറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചു.

Top