അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് വീണ്ടും കേരള ജനത. ഭരണകൂടങ്ങളും ജനങ്ങളും ഒറ്റക്കെട്ടായാണ് ഈ ദൗത്യത്തില്‍ മുന്നില്‍ നിന്നും പൊരുതുന്നത്. പ്രകൃതി കലി തുള്ളുന്നതിന്റെ കാര്യ- കാരണങ്ങളിലേക്ക് കടക്കാതെ ആദ്യം ജീവന്‍ രക്ഷിക്കുന്നതിനാണ് എല്ലാവരും പ്രാമുഖ്യം കൊടുക്കുന്നത്. തിരുത്തല്‍ നടപടികള്‍ ഇനി അതിജീവനത്തിന് ശേഷമുണ്ടാകുമെന്നും ഉറപ്പാണ്.