kerala-election-AICC

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പൊതു മാനദണ്ഡമുണ്ടാകില്ലെന്ന് എഐസിസി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിക്ക് വിട്ടു. തര്‍ക്കമുള്ള സീറ്റുകളില്‍ പാനല്‍ രൂപീകരിക്കാനും എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റിയോഗത്തില്‍ തീരുമാനമായി. വിജയ സാധ്യത പരിഗണിച്ചാകും പട്ടിക തയ്യാറാക്കുക. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കണമെന്നും എഐസിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഇന്നലെ ചേര്‍ന്ന എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. വിഎം സുധീരനെ എല്ലാവരും ഗ്രൂപ്പ് ഭേദമില്ലാതെ വിമര്‍ശിച്ചിരുന്നു. സിറ്റിംഗ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകള്‍ ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനത്തിന് കാരണം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കൃത്യമായ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

Top