കേരളത്തില്‍ ഇടതുപക്ഷത്തിന്‌ ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന്‌ സീതാറാം യെച്ചൂരി

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതേസമയം, ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ ബി.ജെ.പിയും യു.ഡി.എഫും കൈകോര്‍ക്കുകയാണ്.  എന്നാല്‍ അതിനെ കേരളത്തിലെ ജനങ്ങള്‍ക്ക് മറികടക്കാന്‍ സാധിക്കും. പശ്ചിമ ബംഗാളില്‍ ഇടതു മതേതര സഖ്യം അധികാരത്തില്‍ വരുമെന്നും യെച്ചൂരി പറഞ്ഞു.

പശ്ചിമബംഗാളില്‍ സി.പി.എം- കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കുന്ന ഘട്ടമാണ്. ബംഗാളില്‍ രൂപപ്പെടുന്ന ഇടത് മതേതര സഖ്യം തൃണമൂലിനേയും ബി.ജെ.പിയേയും പരാജയപ്പെടുത്തുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിച്ചമര്‍ത്തല്‍ ഭരണമാണ് ബംഗാളില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

Top