രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും കേരളത്തില്‍

ടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി രേഷ്മ മറിയം റോയി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും. സി.പി.എം കോന്നി ഏരിയ കമ്മറ്റിയാണ് ഇതു സംബന്ധമായ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും പാര്‍ട്ടി തീരുമാനമായി പുറത്ത് വന്നിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും രേഷ്മ മറിയം റോയി തന്നെയാണ്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് 21 വയസ്സ് പിന്നിടാന്‍ ഇനി മുന്നില്‍ ഏതാനും മാസങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ രേഷ്മക്ക് 21 തികഞ്ഞത് തന്നെ നോമിനേഷന്‍ കൊടുക്കുന്നതിന്റെ അവസാന ദിവസമാണ്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആയാണ് രേഷ്മ ചുമതല ഏല്‍ക്കുന്നത്. സി.പി.എം ലോക്കല്‍ കമ്മറ്റി അംഗമായ വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടും എസ്.എഫ്.ഐ നേതാവായ രേഷ്മയെ സി.പി.എം പരിഗണിക്കുകയായിരുന്നു.

അരുവാപ്പുലം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ 11-ാം വാര്‍ഡില്‍ (ഊട്ടുപാറ) നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഷ്മ വിജയിച്ചിരുന്നത്. നിലവില്‍ എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ്. ആര്യക്കും രേഷ്മക്കും പിന്നാലെ കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സി.പി.എം തിരഞ്ഞെടുത്തതും എസ്.എഫ്.ഐ പ്രവര്‍ത്തകയായ ശാരുതിയെയാണ്. കൊല്ലം ഇട്ടിവാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാക്കുന്ന അമൃതയും പുതു തലമറയില്‍പ്പെട്ട ജനപ്രതിനിധിയാണ്. സി.പി.എം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഈ പരിഗണന കണ്ട് ഞെട്ടിയിരിക്കുന്നതിപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളാണ്. ( വീഡിയോ കാണുക)

Top