kejriwal statement

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ഭയപ്പെടാന്‍ താന്‍ സോണിയാ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ അല്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ദില്ലി ജലബോര്‍ഡ് അഴിമതിക്കേസില്‍ കെജ്‌രിവാളിനും മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനും എതിരെ അഴിമതി വിരുദ്ധബോര്‍ഡ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെക്കുറിച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് കെജ്‌രിവാള്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

തന്നെ കേസില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്തിയതാണെന്നു കെജ്‌രിവാള്‍ ആരോപിച്ചു. മരിക്കേണ്ടി വന്നാലും അഴിമതിയെ പിന്തുണക്കില്ല. പ്രധാനമന്ത്രിയുടെ ദുഷ്ട പ്രവര്‍ത്തികള്‍ക്കെതിരെ ഭിത്തിപോലെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

നിലനില്‍പ്പിന് വേണ്ടിയുള്ള സമരത്തില്‍ എന്നും പാവപ്പെട്ടവര്‍ക്കൊപ്പമുണ്ടാകും.ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട വസുന്ധര രാജയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

2012ല്‍ ജലബോര്‍ഡിലേക്ക് 385 ഉരുക്കു ജലസംഭരണികള്‍ വാങ്ങിയ ഇടപാടിലാണ് കെജ്‌രിവാളിനും ഷീല ദീക്ഷിതിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Top