എന്നും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനം വരെ കാത്തിരിക്കണം: അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് ഏഴാം തവണയും മടക്കി എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍. കേസ് കോടതിയിലാണെന്ന കാര്യം കെജ്രിവാള്‍ വീണ്ടും ഓര്‍മിപ്പിച്ചു. മാര്‍ച്ച് 16നാണ് കോടതി കേസ് പരിഗണിക്കുന്നത്.

”എന്നും സമന്‍സ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനം വരെ കാത്തിരിക്കണം. ഇന്ത്യ മുന്നണി വിടാന്‍ എഎപി തയ്യാറല്ല. കേന്ദ്രം ഇത്തരത്തില്‍ സമ്മര്‍ദം ചെലുത്താന്‍ പാടില്ല.”കെജ്രിവാള്‍ പറഞ്ഞു. ഫെബ്രുവരി 26ന് മുന്‍പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെജ്രിവാളിന് കഴിഞ്ഞ ആഴ്ചയിലാണ് ഇഡി ഏഴാമതും സമന്‍സ് അയച്ചത്.

Top