ന്യൂഡല്‍ഹി: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുവാന്‍ കേന്ദ്രം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് സുപ്രീംകോടതി. കേരളത്തിന്റെയും കര്‍ണാടകയുടേയും എതിര്‍പ്പ് ഹര്‍ജി കോടതി തള്ളി. കാലവര്‍ഷത്തിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പത്ത് അംഗങ്ങളാണ് ബോര്‍ഡിലുണ്ടാവുക. കാവേരി ബോര്‍ഡ് രൂപീകരണം വൈകിയതില്‍ കേന്ദ്രത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളും കോടതി തള്ളി.