കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍ ; ഒരാള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ അബ്ദുറഹ്മാന്റെ ഭാര്യ നഫീസക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.

ഒരു കുടുംബത്തിലെ എട്ട് പേരടക്കം 13 പേരാണ് കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചത്. കരിഞ്ചോല മലയുടെ അടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഹസന്റെയും രണ്ട് പെണ്‍മക്കളുടെയും മരുമകളുടെയും രണ്ട് പേരക്കുട്ടികളുടെയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു.

മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള സ്‌കാനര്‍ ഉടന്‍ എത്തും. ഡല്‍ഹിയില്‍ നിന്നും എത്തുന്ന വിദഗ്ധ സംഘത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. അതേസമയം 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഇരയായവരുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും യോഗം ഇന്ന് നടക്കും. സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.

Top