“പൊതുസ്ഥലത്ത് ശാഖ നടത്താമെങ്കില്‍ നിസ്‌കരിക്കാം”; ഉത്തരവിനെ വിമര്‍ശിച്ച് കട്ജു

ലക്‌നൗ: പൊതുസ്ഥലത്ത് നിസ്‌കാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ പോലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. പാര്‍ക്ക് പോലുള്ള പൊതുഇടങ്ങളില്‍ തൊഴിലാളികള്‍ നിസ്‌കരിക്കരിക്കുന്നത് നിയന്ത്രണമേര്‍പ്പെടുത്തി പോലീസ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് കട്ജുവിന്റെ പ്രതികരണം.

ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. യുപി പൊലീസ് ഉത്തരവ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)ബിയുടെ ലംഘനമാണെന്ന് മാര്‍കണ്ഡേയ കട്ജു പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ ഞാന്‍ ആര്‍.എസ്.എസ് ശാഖകള്‍ കണ്ടിട്ടുണ്ട്. എന്താ മുസ്ലീംങ്ങള്‍ പൊതുജനങ്ങളുടെ ഭാഗമല്ലേ? പൊതു ഇടങ്ങളില്‍ അവര്‍ പ്രാര്‍ത്ഥന നടത്തുന്നതിനെ എങ്ങനെ വിലക്കാന്‍ കഴിയും?’ ‘നിസ്‌കരിച്ചുകൊണ്ട് അവരെന്താ ആരുടെയെങ്കിലും തലയറുക്കുന്നുണ്ടോ, അല്ലെങ്കില്‍ കാല് തല്ലിയൊടിക്കുന്നുണ്ടോ? വെള്ളിയാഴ്ച പ്രാര്‍ത്ഥന ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കാര്യമാണ്. അതും 45 മിനിറ്റോ ഒരു മണിക്കൂറോ മാത്രം.’ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.

നോയിഡയിലെ പാര്‍ക്ക് പോലുള്ള പൊതു ഇടങ്ങളില്‍ തൊഴിലാളികള്‍ നിസ്‌കരിച്ചാല്‍, അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് നേരെ നടപടിടെയടുക്കുമെന്നായിരുന്നു യുപി പോലീസ് ഉത്തരവിട്ടത്. പൊതുസ്ഥലങ്ങളില്‍ നിസ്‌കരിക്കുന്നത് വര്‍ഗീയപ്രശനങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്.

Top