kathirur manoj murder supreme court

ന്യൂഡല്‍ഹി: കതിരൂര്‍ മനോജ് വധക്കേസിലെ വിചാരണകോടതി എറണാകുളത്തേക്ക് മാറ്റി.

എറണാകുളം സിബിഐ കോടതിയിലായിരിക്കും വിചാരണ. സിബിഐ അന്വേഷിച്ച കേസിന്റെ വാദം നടക്കേണ്ടത് സിബിഐ കോടതിയിലായിരിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

തലശ്ശേരിയില്‍ വിചാരണ തുടരണമെന്ന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളി. സിബിഐയാണ് വിചാരണകോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

അഴിമതി നിരോധന നിയമപ്രകാരമുള്ളകേസുകളില്‍ മാത്രമാണ് സിബിഐ കോടതിയില്‍ വിചാരണ നടത്തേണ്ടതെന്നു് സര്‍ക്കാര്‍ വാദിച്ചു.

ക്രിമിനല്‍ കേസുകളില്‍ എത് കോടതിയുടെ പരിധിയിലാണോ ആ കോടതിയിലാണ് വിചാരണ നടക്കേണ്ടതെന്നും അതിനാല്‍ തലശ്ശേരി സെഷന്‍സ് കോടതിയിലാണ് കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ നടക്കേണ്ടതെന്നും സര്‍ക്കാര്‍ വാദിച്ചു.

Top