kashmiris against indian army

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന സൈന്യത്തിന്റെ ആവശ്യം തള്ളി കാശ്മീരികള്‍.

കുടുങ്ങി കിടക്കുന്ന തീവ്രവാദികളെ രക്ഷപ്പെടുത്താനായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം സൈന്യത്തിന് നേരെ കല്ലെറിഞ്ഞു

ഞാറാഴ്ച കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍, രണ്ട് സൈനികര്‍, ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. ഇതിനിടയില്‍ പ്രതിഷേധവുമായി എത്തിയവര്‍ നാലു വശങ്ങളില്‍ നിന്നും സൈന്യത്തിന് നേരെ കല്ലെറിഞ്ഞത്.

കല്ലെറിയല്‍ രൂക്ഷമായതിനിടയില്‍ മുഷ്താഖ് ഇബ്രാഹിം ഇത്തു എന്ന യുവാവിന് നെഞ്ചില്‍ വെടിയേറ്റു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെടുന്ന രണ്ടാമത്തെ സാധാരണക്കാരനാണ് ഇയാള്‍.

ഞാറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പെടെ രണ്ട് ഡസനില്‍ അധികംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Top