കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അ‌ഞ്ച് വെസ്റ്റ് ബെംഗാൾ സ്വദേശികൾ കൊല്ലപ്പെട്ടു

ശ്രീനഗർ ; ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാനക്കാരായ അ‍ഞ്ച് തൊഴിലാളികളെ ഭീകരർ വധിച്ചു. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളാണ് കൊല്ലപ്പെട്ടവരെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള ഷെയ്ക് കമറുദ്ദീൻ, മുഹമ്മദ് റഫീക്ക്, മുർണുസുലിൻ എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് പേർ, മറ്റ് രണ്ട് പേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സഹൂർ ദിൻ എന്ന മറ്റൊരു തൊഴിലാളി പരിക്കേറ്റ് അനന്ത്നാഗിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്നു സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ഊർജിതമാക്കി.

തിങ്കളാഴ്ച അനന്തനാഗിൽ ആപ്പിൾ കയറ്റിപ്പോയ ട്രക്കിന്റെ ഡ്രൈവറെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ ട്രക്ക് ഡ്രൈവറാണ് കശ്മീരിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയും ആപ്പിളുകൾ കയറ്റിപ്പോയ രണ്ടു ട്രക്കുകളിലെ അന്യ സംസ്ഥാനക്കാരായ ഡ്രൈവർമാരെ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരർ വധിച്ചിരുന്നു.

Top