kashmir – student rape

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈനികര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു നടക്കുന്ന പ്രക്ഷോഭം കത്തിപ്പടരുന്നു.

പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിവച്ചതിനെ തുടര്‍ന്ന് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. യാവര്‍ റഷീദ്, ഗോവര്‍ മജീദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുപ്‌വാര ജില്ലയിലെ ട്രെഗാമിലായിരുന്നു പ്രക്ഷോഭകരും സൈന്യവും ഏറ്റുമുട്ടിയത്. പ്രക്ഷോഭകര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായത്. ഇന്നലെ ബന്ദിപുരയിലെ പോലീസ് ബാരക്ക് പ്രക്ഷോഭകര്‍ തീവച്ചു നശിപ്പിച്ചിരുന്നു. കുപ്‌വാരയിലെ പല പ്രദേശങ്ങളിലും പ്രക്ഷോഭം ആളിപടരുകയാണ്.

സ്‌കൂള്‍ വിട്ടുവന്ന പെണ്‍കുട്ടിയെ സൈനികര്‍ പീഡിപ്പിച്ചെന്നാരോപിച്ചു നടത്തിയ പ്രകടനത്തിനിടെ സൈന്യം വെടിവച്ചതോടെയാണു സംഘര്‍ഷം ഉടലെടുത്തത്.

വെടിവയ്പില്‍ രണ്ടു യുവാക്കളും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. ഇതേത്തുടര്‍ന്നു നടന്ന സംഘര്‍ഷങ്ങളില്‍ രണ്ടുപേര്‍കൂടി മരിച്ചു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി യും ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗും ഇന്നലെ സംഘര്‍ഷമേഖലയായ കുപ്‌വാര സന്ദര്‍ശിച്ചിരുന്നു.

Top