കശ്മീര്‍ വോട്ടെണ്ണല്‍; ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ 52 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കര്‍ശന സുരക്ഷയിലാണ് വോട്ടെണ്ണല്‍. ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസിന് ചെറിയ മുന്‍തൂക്കമുണ്ട്. തൊട്ടു പിന്നില്‍ തന്നെ ബിജെപിയുമുണ്ട്.

കശ്മീരിലെ പ്രധാന പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം എട്ടു മുതല്‍ 16 വരെയുള്ള തിയതികളില്‍ നാല് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്.

ബന്ദിപോര, രംബന്‍, അനന്ദ്‌നാഗ്, രജൗരി, തനമണ്ടി ലെഹ് തുടങ്ങിയ മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ കോണ്‍ഗ്രസ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. രാംനഗര്‍, നൗഷേര,സന്ദര്‍ബാനി, മട്ടാന്‍ എന്നിവിടങ്ങളിലാണ് ബിജെപി മുന്നേറുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ പലയിടങ്ങളിലും കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

Top