ഇരട്ടക്കൊലപാതകം; അക്രമങ്ങളില്‍ അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പി. കരുണാകരന്‍

കാസര്‍കോട്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉണ്ടായ അക്രമങ്ങളില്‍ അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് പി. കരുണാകരന്‍ എംപി.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോകാന്‍ മുഖ്യമന്ത്രി തയാറായിരുന്നുവെന്നും എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്നും കരുണാകരന്‍ ആരോപണമുന്നയിച്ചു.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തെ സിപിഎം ശക്തമായി അപലപിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ സമീപനം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിരുന്നുവെന്നും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top