കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; നിര്‍ണായകനീക്കവുമായി ഇഡി, രണ്ടുപേരെ മാപ്പുസാക്ഷികളാക്കി

എറണാകുളം: നിര്‍ണായകനീക്കവുമായി കരുവന്നൂര്‍ കേസില്‍ ഇഡി. രണ്ടുപേരെ മാപ്പുസാക്ഷികളാക്കി. കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്…ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറും, മുന്‍ മാനേജര്‍ ബിജു കരീമുമാണ് മാപ്പുസാക്ഷികള്‍. സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ഇരുവരും കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 21 ലേക്ക് മാറ്റി. ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരാണ് മാപ്പുസാക്ഷികള്‍ എന്നാണ് ഇ ഡി വിലയിരുത്തല്‍.
സി.പി.എം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പറഞ്ഞു. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു..അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

Top