കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 31 ന് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാന്‍ എ സി മൊയ്തീന് നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎല്‍എയുമായ എ സി മൊയ്തീന് ഇ ഡി നോട്ടീസ്. ഈ മാസം 31 ന് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകണം എന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 11 മണിക്ക് ആണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബെനാമി ലോണ്‍ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യല്‍. ബെനാമി ഇടപാടുക്കാര്‍ക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകള്‍ക്ക് പിന്നില്‍ സിപിഎം സംസ്ഥാന സമിതി അംഗം എ സി മൊയ്തീന്‍ എംഎല്‍എ ആണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍. പാവങ്ങളുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയാണ് ബെനാമികള്‍ ലോണ്‍ തട്ടിയതെന്നും ഇഡി വ്യക്തമാക്കുന്നു. 6 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 15 കോടിരൂപയുടെ സ്വത്ത് കണ്ടുകെട്ടിയെന്നും ഇഡി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചത്.

150 കോടി രൂപയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്തമാക്കുന്നത്. നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ബെനാമികള്‍ സ്വത്തുക്കള്‍ പണയപ്പെടുത്തി കോടികളുടെ ലോണ്‍ തട്ടിയത്. മുന്‍മന്ത്രിയും എല്‍എഎല്‍യുമായി എ സി മൊയ്തീനിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പല ലോണുകളും ബെനാമികള്‍ക്ക് അനുവദിച്ചതെന്നും ഇഡി വ്യക്തമാക്കുന്നു.

Top