കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്; എസി മൊയ്തീന്‍ നാളെ ഹാജരാവില്ല

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ എസി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ച് എസി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി. 28 നാണ് എസി മൊയ്തീന് എന്‍ഫോഴ്‌സ്മെന്റിന്റെ കത്ത് ലഭിച്ചത്. അതിനാല്‍ പെട്ടെന്ന് ഹാജരാകുന്നതില്‍ അസൗകര്യം അറിയിക്കുകയായിരുന്നു.

വടക്കാഞ്ചേരിയിലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ 22 മണിക്കൂര്‍ നീണ്ട പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ ബിനാമി ഇടപാടുകള്‍ക്ക് പിന്നില്‍ മുന്‍ മന്ത്രി എ സി മൊയ്തീനെന്ന് ഇ ഡിയുടെ നിലപാട്.

എ സി മൊയ്തീനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ വിവരങ്ങള്‍ പങ്കുവച്ച് ഇ ഡി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു ഈ ആരോപണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 150 കോടി രൂപയാണ് വ്യാജ വായ്പകളായി തട്ടിയെടുത്തത്. ഇതിന് പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.

Top