വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം; ചിദംബരത്തിന്റെ അറസ്റ്റിനെക്കുറിച്ച് കാര്‍ത്തി

ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റെന്ന് കാര്‍ത്തി ചിദംബരം. ഇരുപത് തവണ തന്നെ വിളിപ്പിച്ചു. നാല് തവണ റെയ്ഡ് ചെയ്തു. എന്നിട്ടും ഇപ്പോഴും അവര്‍ക്ക് എനിക്കെതിരെ ഒരു കേസുപോലും എടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍നിന്നും ഡല്‍ഹിയിലെത്തിയ കാര്‍ത്തി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ താനും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും പീറ്റര്‍ മുഖര്‍ജിയെയോ ഇന്ദ്രാണി മുഖര്‍ജിയെയോ താന്‍ കണ്ടിട്ടില്ല. അവരുമായി ബന്ധപ്പെട്ട ആരെയും കണ്ടിട്ടില്ല. ഇന്ദ്രാണിയെ സിബിഐയുടെ ചോദ്യം ചെയ്യലിനിടെ ഒരുതവണ കണ്ടിട്ടുണ്ട്. ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണെന്നും കാര്‍ത്തി പറഞ്ഞു.

Top